CPM - കോൺഗ്രസ് സംഘർഷം തുടരുന്നു; കോൺഗ്രസ് ഓഫീസിന് തീയിട്ടു; ബാലുശ്ശേരിയിൽ വീടിനു നേരെ കല്ലേറ്

Last Updated:

കണ്ണൂരിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളാണ് പലയിടത്തും സംഘർഷങ്ങളിലേക്ക് എത്തുന്നത്.

ബാലുശ്ശേരി (കോഴിക്കോട്): ബാലുശ്ശേരിയിൽ കോൺഗ്രസ് - സി പി എം സംഘർഷം തുടരുന്നു, ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു അക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടതു കൂടാതെ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ കിഴക്കെവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കാർ അടിച്ചു തർക്കുകയും ചെയ്തു.
ബാലുശ്ശേരി കരുമലയിൽ ആണ് സി പി എം - കോൺഗ്രസ് സംഘർഷം ഉണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കുണ്ട്. ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉൾപ്പെടെയുള്ളവർക്കാണ് പരുക്ക്. ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ പരസ്യമായി നടുറോഡിൽ സംഘർഷത്തിലും വാക്കേറ്റത്തിലും ഏർപ്പെടുകയായിരുന്നു.
സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എം കെ രാഘവൻ എം പി സന്ദർശിച്ചു.
advertisement
സംഘർഷത്തിൽ സാരമായി പരുക്കേറ്റ് എൽ ഡി എഫ് പ്രവർത്തകനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബാലുശ്ശേരിയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുകയാണ്. എന്നാൽ, ഇതിനിടയിലാണ് ഇന്ന് പുലർച്ചെ അക്രമങ്ങൾ ഉണ്ടായത്.
advertisement
കഴിഞ്ഞദിവസം, കണ്ണൂരിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളാണ് പലയിടത്തും സംഘർഷങ്ങളിലേക്ക് എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM - കോൺഗ്രസ് സംഘർഷം തുടരുന്നു; കോൺഗ്രസ് ഓഫീസിന് തീയിട്ടു; ബാലുശ്ശേരിയിൽ വീടിനു നേരെ കല്ലേറ്
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement